ജാലകം

Monday, January 24, 2011

മരണം

ജീവിത യാത്രയ്ക്കൊരന്ത്യാമേകാന്‍ എത്തുന്നു മൃതിയാം ദൈവദൂതന്‍
അത് സംഭവിക്കാതിരിക്കില്ലോരിക്കലും
കിഴക്ക് ദിക്കില്‍ ഉടിക്കുന്നയര്‍ക്കന്‍ അസ്തമിക്കുന്നതാ പടിഞ്ഞാറ് ഭാഗത്ത്‌
അങ്ങനെ മരിക്കുന്നു സൂര്യന്‍ ദിനംപ്രതി
പിന്നെന്തിനു മാനുഷര്‍ മൃതിയെ ഭയക്കണം
ദേഹി ദേഹം വിട്ടകലുന്നോരവസ്ഥയെ വിളിക്കുന്നു നാം മരണമെന്ന്
ജനിച്ചവരെല്ലാം മരിക്കുമത് നിശ്ചയം
അത് സംഭവിക്കാതിരിക്കില്ലോരിക്കലും

Tuesday, July 13, 2010

കൂരിരുട്ട്

അകലെയെങ്ങോ നിന്നെന്നെ മാടി വിളിക്കുന്നു കൂരിരുട്ടിന്റെ നഗ്നമാം മാറിടം
വെറുമൊരു ദുരാഗ്രഹമാനെന്നറിഞ്ഞിട്ടും കാതങ്ങളകലെയാനെന്നറിഞ്ഞിട്ടും
അവളെ പുല്‍കുവാന്‍ അവളോട്‌ ചേരുവാന്‍ വല്ലാതെ വെമ്പുന്നിതെന്നന്തരംഗം
വെളിച്ചം വിതറുന്ന വൈദ്യുത ദീപങ്ങള്‍ കാവല്‍ നില്‍ക്കുമീ നഗരമധ്യെ
തളച്ചിട്ടു ഞാന്‍ എന്‍ മോഹങ്ങളെയും മുന്‍പെപ്പോഴോ വിലങ്ങനിയിച്ചോരെന്‍ ജീവിതത്തിനു കൂട്ടായി

Tuesday, December 16, 2008

ഒരു വീക്ക്‌എന്‍ഡ് ഓര്‍മ്മ

ഒരു വെള്ളിയാഴ്ച വൈകുന്നേരം ജോലിയൊക്കെ കഴിഞ്ഞു തിരികെ വീട്ടിലെത്തി ഒരു കുളിയും പാസ്സാക്കി ചായ ഒക്കെ കുടിച്ചു ബാല്‍കണിയില്‍ അസ്തമയാകാശം ഒക്കെ നോക്കി ഇങ്ങനെ ഇരിക്കുമ്പോള്‍ മൊബൈല്‍ ചിലച്ചു ..നോക്കുമ്പോ ശരത് എന്‍റെ പഴയ സഹാപഠി ...ഫോണ്‍ എടുത്ത വഴിക്ക് കക്ഷി "അളിയാ നാളെ രണ്ടാം ശനി അല്ലെ ..നമുക്കൊന്ന് കറങ്ങാന്‍ പോയാലോ ..ഒരു 2 ദിവസത്തെ ട്രിപ്പ്‌..ഞാനും നീയും,അനിയും,സഫീറും അഷ്റഫും നമുക്ക് അടിച്ച് പൊളിക്കാം ..സണ്‍‌ഡേ വൈകുന്നേരം തിരിച്ചു വരാമെന്നേ "2 ദിവസം അവധി ആയതു കൊണ്ടു സുഖമായി ഒന്നു കിടന്നുറങ്ങാം എന്ന് വിചാരിച്ചിരിക്കുമ്പോള്‍ ആണ് അവന്‍റെ പ്ലാന്‍ ...അല്ലെങ്കില്‍ തന്നെ ഞാന്‍ ഒരിടത്തും അവരുടെ കൂടെ കൂടുന്നില്ലെന്നുള്ള ഒരു പരാതി ഉള്ളത് കൊണ്ടു കൂടുതല്‍ വെറുപ്പിക്കേണ്ട എന്ന് കരുതി ഞാന്‍ ഓക്കേ പറഞ്ഞു ....ഓക്കേ പറഞ്ഞതും അളിയന്‍ പ്ലാനുകള്‍ നിരത്തി തുടങ്ങി ..അവനാണ് ഞങ്ങളുടെ കൂട്ടത്തിലെ മെയിന്‍ പ്ലാനര്‍ ..2 പ്ലാനുകള്‍ കക്ഷി നിരത്തി അതില്‍ ഒന്നു അന്ന് രാത്രി 7 മണിക്ക് പുറപെടുക .. മറ്റേതു പിറ്റേന്ന് പുലര്‍ച്ചയ്ക്ക് പുറപെടുക ...കൊണ്ടുപോകാനുള്ള സാധനങ്ങളുടെ ലിസ്റ്റും എല്ലാം വിശദമായിട്ട് കക്ഷി പറഞ്ഞു... ടി എം കാര്‍ഡിന്റെ കാര്യം പ്രത്യേകം ഓര്‍മ്മിപ്പിച്ചു :)......ഇതൊക്കെ കേട്ടപ്പോ ഞാന്‍ ചോദിച്ചു "അല്ല അളിയാനമ്മള്‍ എങ്ങോട്ട് പോകാനാണ് പ്ലാന്‍" ഉടന്‍ "അതൊക്കെ നമുക്ക് വഴിയേ പ്ലാന്‍ ചെയ്യാം എന്തായാലും നമ്മള്‍ ഇന്നു തന്നെ പോകും ..ഞാന്‍ കാറുമായി വരാം ,നീ പോകാനുള്ള ഒരുക്കങ്ങള്‍ നടത്തിക്കോ ഞാന്‍ നിന്നെ 10 മിനിട്ട് കഴിഞ്ഞു വിളിക്കാം ,മറ്റെവന്മാരെ കൂടി വിളിച്ചു നീ സമ്മതം മൂളിയ സന്തോഷ വാര്‍ത്ത അറിയിക്കട്ടെ "എന്നും പറഞ്ഞു നല്ലൊരു വൈകുന്നേരം പ്രത്യേകിച്ച് ഒരു ജോലിയും ചെയ്യാതെ ഇങ്ങനെ മാനം നോക്കി നിസ്സംഗനായിരുന്ന എന്‍റെ മനസ്സിലേക്ക് കുറച്ചു പ്ലാനും നിറച്ചു അവന്‍ ഫോണ്‍ വച്ചു ..ഞാന്‍ കുറച്ചു നേരം കൂടി അങ്ങനെ ഇരുന്നു എന്നിട്ട് പതുക്കെ എണീറ്റ്‌ കൊണ്ടുപോകാനുള്ള സാധനസാമഗ്രികള്‍ അടുക്കി വയ്ക്കാന്‍ തുടങ്ങി ..കുറച്ചു മുന്‍പു വരെ വായി നോക്കി ഒരു മൂലയ്ക്കിരുന്നവന്‍ പെട്ടെന്ന് വെളിപാട് കിട്ടിയത് പോലെ സാധനങ്ങള്‍ അടുക്കിപരക്കി വെക്കുന്നത് കണ്ട് അച്ഛനും അമ്മയും ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി മിഴിച്ചു നില്‍ക്കുകയാണ്‌ ..ഞാന്‍ കലാപരിപാടി തുടരുകയാണ്‌ ..ഞാന്‍ അപ്പോഴൊന്നും സംഗതി പറയാന്‍ പോയില്ല ..കാരണം എന്ത് പറയാനാണ്?എവിടെ പോകുന്നു എന്ന് ദൈവത്തിനു പോലും അറിഞ്ഞുകൂടാ.. നല്ല കുട്ടിയായിട്ടു ചായയും കുടിച്ചു കൊണ്ടിരുന്ന ഞാന്‍ പെട്ടെന്ന് എണീറ്റ്‌ ബാഗും എടുത്തു "ഞാന്‍ 2 ദിവസത്തേക്ക് എങ്ങോട്ടെങ്കിലും പോകുന്നു" എന്നൊക്കെ പറഞ്ഞാല്‍ വീട്ടുകാര്‍ കരുതും എനിക്ക് ഭ്രാന്താണെന്ന്..ഞാന്‍ ഒന്നും മിണ്ടാതെ തന്നെ കുളിമുറിയില്‍ കേറി ബ്രഷ് ഒക്കെ എടുത്തു പൊതിഞ്ഞു ബാഗില്‍ വച്ചു .അപ്പൊ വീണ്ടും മൊബൈല് ചിലച്ചു ..ഞാന്‍ നോക്കുമ്പോള്‍ അഷ്റഫ് ആണ് .എന്‍റെ ഏറ്റവും അടുത്ത സുഹൃത്ത് ആണ് അവന്‍ ..ഞാന്‍ ഹലോ വച്ചു ..അതിന് മറുപടി എന്നോണം ഒരു മറുചോദ്യം കാതില്‍ മുഴങ്ങി "അളിയാ കാര്‍ എടുക്കാന്‍ പറ്റുമോ"
ഞാന്‍ ചോദിച്ചു "എന്താ കാര്യം "
അവന്‍ :"ശരത്തിന്റെ കാര്‍ കണ്ടീഷന്‍ അല്ല പോലും "
എന്തായാലും പ്ലാന്‍ ഒക്കെ ചെയ്തതല്ലേ ..നനഞ്ഞു ഇനി കുളിച്ചു കയറാം എന്നോര്‍ത്ത് ഞാന്‍ കാര്‍ എടുക്കാമെന്ന് സമ്മതിച്ചു ..
ഞാന്‍ അവനോടു ചോദിച്ചു "അല്ല നമ്മള്‍ എങ്ങോട്ടാ പോകുന്നെ? "
അവന്‍:"ശരത് അത് ഉടനെ നിന്നെ വിളിച്ചു അറിയിക്കാമെന്ന്നു പറഞ്ഞിട്ടുണ്ട്"
അപ്പൊ സമയം 6 :45 ...കൃത്യം അര മണിക്കൂറിനുള്ളില്‍ ഞാന്‍ അവിടെ എത്താം എന്ന് ഉറപ്പു നല്‍കി ഫോണ്‍ വച്ചു .
ഞാന്‍ ഡ്രസ്സ് ഒക്കെ ചെയ്തു അതിനിടയില്‍ അമ്മ ചോദിച്ചു "എന്താ നിന്റെ ഉദ്ദേശം "..ഒരു സുഹൃത്തിന്റെ കല്യാണത്തിന് കോഴിക്കോട് വരെ പോകുവാണെന്ന് ഞാന്‍ വച്ചു കാച്ചി ..."എന്നിട്ട് നീ ഇക്കാര്യം ഇതുവരെ പറഞ്ഞില്ലല്ലോ "...."അയ്യോ അമ്മേ ഞാന്‍ ജോലിയുടെ തിരക്കിനിടയില്‍ ഇതു മറന്നിരിക്കുകയായിരുന്നു ഇപ്പൊ ശരത് വിളിച്ചു പറഞ്ഞപ്പോഴാ ഓര്‍ത്തത്‌ " എന്നെ ഒന്നിരുത്തി നോക്കിക്കൊണ്ടു അമ്മ വിവരം ഉന്നതാധികാരിയെ അറിയിക്കാന്‍ അപ്പുറത്തേക്ക് പോയി ..അപ്പൊ വീണ്ടും മൊബൈല് ശബ്ദിച്ചു ..ഇത്തവണ നമ്മുടെ പ്ലാനര്‍ തന്നെ ആണ് ...ഫോണ്‍ എടുത്തപ്പോ "മച്ചു നമുക്കു കോവളം പോകാം ..രാത്രി അവിടെ ചെന്നു റൂമും എടുത്തു രാവിലെ കോവളം ഒക്കെ ഒന്നു കണ്ടിട്ട് ഓരോ ബിയറും അടിച്ച് നേരെ പൊന്മുടിയ്ക്ക് വിടാം ..പിറ്റേന്ന് ഉച്ച ആവുമ്പോ തിരിച്ചു പുറപ്പെടാം .പിന്നെ പട്ടുമെന്കില്‍ എനിക്ക് കോവളത്ത് നിന്നു ഒന്നു മസ്സാജ് ചെയ്താല്‍ കൊള്ളാമെന്നും ഉണ്ട്"അവന്‍ പ്ലാന്‍ ഇങ്ങനെ വിശദീകരിച്ചു .. അത് ശരി അപ്പൊ മസ്സാജ് ചെയ്യാനാണ് ഇഷ്ടന്‍റെ ആഗ്രഹം ..എന്ത് പുല്ലെങ്കിലുമാവട്ടെ എന്ന് പറഞ്ഞു ഞാന്‍ അവനോടു സമ്മതം മൂളി

അപ്പോഴാണ്‌ ഞാന്‍ മറ്റൊരു കാര്യം ഓര്‍ക്കുന്നത് .വീട്ടില്‍ കോഴിക്കോട് പോകുന്നെന്നാണ് പറഞ്ഞതു.ശെരിക്കും പോകുന്നത് അതിന്റെ നേരെ എതിര്‍ ദിശയില്‍ ..വളരെ നന്നായിട്ടുണ്ട് ..അച്ഛാ അമ്മേ പോകുന്നു എന്നും പറഞ്ഞു ഞാന്‍ കാറും എടുത്തിറങ്ങി ..ആദ്യം പോയി അഷറഫിനെ പിക്ക് ചെയ്തു പിന്നെ അനിയെ ഒടുവില്‍ സഫീറിനെയും ശരത്തിനെയും ..അവര്‍ 2 പേരും അയല്‍ക്കാര്‍ ആണ് .സഫീര്‍ റെഡി ആയി നില്‍ക്കുന്നുണ്ടായിരുന്നു മറ്റവന്‍ അപ്പോഴും മേക്ക് അപ് ഇട്ടു കൊണ്ടിരിക്കുകയാണെന്ന് അറിഞ്ഞു .."അളിയാ 2 മിനിട്ട് ഞാന്‍ ദാ വന്നു "അദ്ദേഹം വീട്ടില്‍ നിന്നു ഉറക്കെ കാറി ..ഞങ്ങള്‍ പെട്ടെന്നുണ്ടായ യാത്രയെയും ശരത്തിന്റെ പ്ലാന്നിങ്ങിനെയും ഒക്കെ കുറിച്ചു സംസാരിച്ചു കൊണ്ടിരുന്നു ..കാറിന്റെ പുറകില്‍ നിന്നും ധൂമപടലം ഉയര്‍ന്നു .അനി ആരോടോ വാശി തീര്‍ക്കുന്നത് പോലെ സിഗരറ്റ് വലിച്ചു തള്ളുകയാണ് .ഞങ്ങളും അവന് കമ്പനി കൊടുത്തു ..കാറും പരിസരവും പൊടിക്കാറ്റ് അടിച്ച പോലെ ആയി...മൊത്തത്തില്‍ ഒരു പുകമയം ..മറ്റവന്‍ ഇനിയും എത്തിയിട്ടില്ല .അനി ഫോണ്‍ എടുത്തു അവനെ വിളിച്ചു നല്ല പുളിച്ച കുറച്ചു തെറി പറഞ്ഞു .അതിന്‍റെ ഇഫക്ട് ആണോന്ന് അറിയില്ല .കണ്ണടച്ച് തുറക്കും മുന്പേ മറ്റവന്‍ വണ്ടിയില്‍ ഹാജര്‍ ..അപ്പൊ സമയം 8:15.ഞങ്ങള്‍ യാത്ര തുടങ്ങി ..കുറച്ചു കഴിഞ്ഞു വണ്ടി ഒരു ബെവ്കൊ യുടെ മുന്നില്‍ എത്തിയപ്പോ വണ്ടിയില്‍ ഒരു കോറസ് "അളിയോ ഒരു 2 മിനിട്ട് ഒന്നു നിര്‍ത്തിക്കെ "ഞാന്‍ നിര്‍ത്തി ...കാറില്‍ ഇരുന്നവന്മാര്‍ ഒക്കെ ഇറങ്ങി ഓടി ഒരു 5 മിനിട്ട് കഴിഞ്ഞപ്പോ എല്ലാവന്മാരും തിരിച്ചെത്തി ...കയ്യില്‍ കുറെ കുപ്പികളും ..വേറെ ആരെങ്കിലും കണ്ടാല്‍ വല്ല പാത്രംപറക്കുകാരുമാണെന്നു വിചാരിക്കും ..നോക്കുമ്പോള്‍ ബിയര്‍ ആണ് 15 കുപ്പി ഉണ്ട് ..പോരാത്തതിന് ഒരു ഫുള്ളും ..ഒരാള്‍ക്ക്‌ 3 കുപ്പി വീതം ഉണ്ടെന്നു പ്ലാനര്‍ ശരത് പറഞ്ഞു ..."ഡ്രൈവ് ചെയ്യുമ്പോ ഞാന്‍ കുടിക്കില്ലെന്ന് അറിഞ്ഞുകൂടെടാ " എന്ന് ഞാന്‍ അവനോടു ദേഷ്യത്തോടെ ചോദിച്ചു ..അപ്പൊ പുറകില്‍ നിന്നും അഷ്റഫ് ഒരു മഹാ ത്യാഗിയെ പോലെ മൊഴിഞ്ഞു " അത് സാരമില്ല അളിയാ നിനക്കു വേണ്ടി ഞാന്‍ ഇതു കുടിച്ചോളാം"...എനിക്ക് ആകെ ചൊറിഞ്ഞ് വന്നെങ്കിലും ഞാന്‍ അത് ഭീകരമായി സഹിച്ചു ..

വണ്ടി
വീണ്ടും നീങ്ങി ..ഇവന്മാര്‍ ബിയര്‍ അടി തുടങ്ങി ..കടിച്ചു പൊട്ടിച്ചു വരുമ്പോഴേക്ക്‌ പകുതി ബിയര്‍ താഴെ പോയിട്ടുണ്ടാകും ..അങ്ങനെ എല്ലാ ആശാന്മാരും 3 എണ്ണം കുടിച്ചു നല്ല ഫോമില്‍ നില്‍ക്കുകയാണ്‌ ..ഞാന്‍ ഒരു ബുദ്ധ ഭിക്ഷുവിനെപോലെ വണ്ടി ഓടിക്കുന്നു ..എനിക്ക് ലോകത്തോട്‌ തന്നെ ദേഷ്യം തോന്നി ...അപ്പോഴാണ് സഹ യാത്രികര്‍ക്ക് സ്നേഹം കയറി തുടങ്ങുന്നത് .."അളിയാ നീ ഇനി ഓടിക്കണ്ട ഞാന്‍ ഓടിക്കാം" എന്ന് അനി .." പാവം അളിയന്‍ അളിയന് ഒരു ബിയര്‍ കൊടുക്ക്‌ ,പോലീസ് നമുക്ക് പുല്ലാണ്" എന്ന് സഫീര്‍ ...നിനക്ക് സിഗരറ്റ് തരട്ടെ??കുറച്ചു സോഡാ തരട്ടെ എന്നൊക്കെ ചോദിച്ചു കൊണ്ടു ശരത്തും അഷറഫും ...ഇവന്മാര്‍ എന്നെ സ്നേഹം കൊണ്ടു ശ്വാസം മുട്ടിച്ചു കൊള്ളുകയാണ് ...കുറച്ചു മുന്പ് വരെ ഇങ്ങനെ ഒരുത്തന്‍ കൂടി കാറില്‍ ഉണ്ട് എന്ന് പോലും ഇവന്മാര്‍ക്ക് ഓര്മ്മ ഇല്ലായിരുന്നു :)...ഞാന്‍ എല്ലാം സ്നേഹപൂര്‍വ്വം നിരസിച്ചു ..ശല്യം സഹിക്കതായപ്പോ ഒരു സിഗരറ്റ് ആവശ്യപെട്ടു ..അവര്‍ സന്തോഷത്തോടെ അത് കത്തിച്ചു പകുതി വലിച്ചു എന്നിട്ട് എനിക്ക് തന്നു ...അങ്ങനെ ഞങ്ങള്‍ കായംകുളം എത്തി ..അപ്പോഴാണ്‌ അനി ഒരു കാര്യം പറയുന്നതു അവന്‍റെ വകയിലൊരു ബന്ധുവിന്‍റെ വീട് പാലുകാച്ചല്‍ ആണ് നാളെ ..ഇവിടെ കരുനാഗപള്ളിയില്‍ ആണ് ..അവിടെ ഒന്നു കേറണം ..." രാത്രിയിലോ ??"ഞാന്‍ ചോദിച്ചു ..."അതുകുഴപ്പമില്ല ഞാന്‍ അവരെ വിളിച്ചു പറഞ്ഞിട്ടുണ്ട് " എന്ന് അനി ..എങ്കില്‍ ആയികോട്ടേ എന്ന് കരുതി ഞങ്ങള്‍ അത് കയ്യടിച്ചു പാസ്സാക്കി ...നേരെ ബന്ധുവിന്‍റെ വീട്ടിലേക്ക് വച്ചടിച്ചു ...അപ്പോഴാണ്‌ മദ്യം ബാക്കി ഉണ്ടെന്നു എല്ലാരും ഓര്‍ക്കുന്നത്...
വീടെത്തുന്നതിനു മുന്പ് തന്നെ അത് കുടിച്ചു തീര്‍ക്കാനുള്ള തീവ്ര ശ്രമത്തില്‍ അവര്‍ ഏര്‍പെട്ടു ..അതെന്തിനാണ് എന്ന് എനിക്ക് ഇതു വരെ മനസ്സിലായിട്ടില്ല ...അര മണികൂര്‍ കഴിഞ്ഞപ്പോ ഞങ്ങള്‍ അനിയുടെ ബന്ധുവീട്ടില്‍ എത്തി ..മദ്യം അപ്പോഴും പകുതിയോളം ബാക്കി ..ഇവന്മാര്‍ എല്ലാം നല്ല പൂസിലാണ് .ഞാന്‍ മാത്രം ഉണ്ട് സ്വബോധമുള്ളവന്‍...സമയം 11 കഴിഞ്ഞു ..ആരുടെ വീടാണെന്നു പോലും എനിക്കറിയില്ല അതുകൊണ്ട് തന്നെ എനിക്ക് മദ്യപിക്കാഞ്ഞതില്‍ കുറച്ചു പശ്ചാത്താപം തോന്നി ..2 എണ്ണം അടിച്ചിരുന്നേല്‍ കുറച്ചു തൊലികട്ടി ഒക്കെ വന്നേനെ ..."നമുക്ക് പെട്ടെന്ന് ഇറങ്ങണം എത്രയും പെട്ടെന്ന് കോവളത്ത് എത്തണം പാതിരാത്രി വണ്ടി ഓടിക്കാന്‍ എനിക്ക് വയ്യ "ഞാന്‍ പറഞ്ഞു ...."അയ്യേ അളിയാ നമ്മള്‍ ഇവിടെ താമസിക്കാന്‍ ഒന്നും വന്നതല്ല ,ഒരു 5 മിനിട്ട് മാക്സിമം 10 അതിനുള്ളില്‍ നമ്മള്‍ ഇറങ്ങിയിരിക്കും "ആനി ഉറപ്പു തന്നു ...എനിക്ക് സമാധാനമായി..ഞങ്ങള്‍ വീട്ടിലേക്ക് നടന്നു .."ഡാ ഇതു ശരിക്കും നിന്റെ ഏത് ബന്ധുവീട് ആണ്?"ഞാന്‍ അനിയോടു ചോദിച്ചു ...അപ്പോഴാണ് അവന്‍ പറയുന്നതു ഇതു അവന്‍റെ പെങ്ങളുടെ ഭര്‍ത്താവിന്‍റെ അനിയന്‍റെ വീട് ആണെന്ന് ..അതായിത് ഇവന്റെ വകയിലൊരു അളിയന്‍റെ വീട് ...ഞങ്ങള്‍ വീടിന്‍റെ മുന്നില്‍ എത്തിയപ്പോഴേക്കും അവിടെ ഒരു ആള്‍കൂട്ടം ഞങ്ങളെ സ്വീകരിക്കാന്‍ പ്രത്യക്ഷപ്പെട്ടു ...താലപ്പൊലി ഇല്ലയിരുന്നെന്നെ ഉള്ളു ...എല്ലാരും ഞങ്ങളെ വിചിത്ര ജീവികളെ കാണുന്നത് പോലെ തുറിച്ചു നോക്കുകയന്നു ...പോരാത്തതിന് ഇവന്മാര്‍ ഒക്കെ നിന്നു ആടുകയാണ് ...പെണ്ണുങ്ങള്‍ എല്ലാം ചിരിച്ചിട്ട് അകത്തേക്ക് കേറി പോയി...കാര്‍നോര്മാരും ഉള്‍വലിഞ്ഞു ...അവന്‍റെ അളിയന്‍ വന്നു ഞങ്ങളെ അകത്തേക്ക് ആനയിച്ചു ..നേരെ മുകളിലത്തെ നിലയിലേക്ക് കൂട്ടികൊണ്ട് പോയി ..അവിടെ അളിയന്‍റെ കുറച്ചു ഫ്രണ്ട്സ് ഉണ്ടായിരുന്നു ...എന്‍റെ കൂടെയുള്ളവന്മാരൊക്കെ കടലില്‍ കൂടി പോകുന്ന വള്ളം പോലെ ആടി ഉലഞ്ഞു നില്ക്കുകയാണ് ...അപ്പോഴാണ്‌ ഞാന്‍ ശ്രദ്ധിച്ചത് മറ്റേ ആള്‍ക്കാരും സെയിം അവസ്ഥയിലാണ് ...എല്ലാരേയും പരിചയപെട്ടു ..അനിയുടെ അളിയന്‍ നല്ല ഫോറിന്‍ സാധനങ്ങള്‍ അവിടെ നിരത്തി വച്ചിരിക്കുന്നു .. എന്നോട് അടിക്കുന്നോ എന്ന് ചോദിച്ചു "ഇല്ല ഡ്രൈവ് ചെയ്യാനുള്ളതല്ലേ അടിച്ചാല്‍ ശരിയാവില്ല " എന്ന് ഞാന്‍ പറഞ്ഞു ...ഇന്നു എന്തായാലും നിങ്ങളെ വിടില്ല നാളെ പാലുകാച്ചു കഴിഞ്ഞിട്ട് പോകാമെന്ന് അളിയന്‍ ..ഞാന്‍ പല അടവുകളും പയറ്റി ഒന്നു രക്ഷപ്പെടാന്‍ ..പുള്ളിക്കാരന്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല ...ഞാന്‍ ദയനീയമായി അനിയെ നോക്കി ..അവിടെ അവന്‍മാര്‍ പുതിയ കമ്പനികളുമായി അടി പുനരാരംഭിച്ചു കഴിഞ്ഞു ...ഞാന്‍ അനിയെ വിളിച്ചു കാര്യം പറഞ്ഞു ..അളിയന്‍ എല്ലാം കെട്ട് കൊണ്ടു ഞങ്ങളുടെ അടുത്ത് നില്ക്കുന്നു ..."അളിയന്‍ ഇത്രേം നിര്‍ബന്ധിച്ച സ്ഥിതിക്ക് നമ്മള്‍ പോകുന്നത് മോശമല്ലേ " എന്ന് അവന്‍റെ വക ഡയലോഗ് .. അത് ശെരിയാ എന്നും പറഞ്ഞു ബാക്കി ഉള്ളവന്മാരും ...ഒടുവില്‍ എനിക്ക് സമ്മതിക്കേണ്ടി വന്നു ..ശരത്ത് മാത്രം മൈക്രോസോഫ്റ്റ് പോയ ബില്‍ ഗേറ്റ്സിനെ പോലെ നില്‍പ്പുണ്ട്‌ .ഞാന്‍ കാര്യം തിരക്കി "അല്ല നമ്മള്‍ ഇതുവരെ അടിച്ചത് ബ്രാണ്ടി അല്ലെ ഇതു സ്കോച്ച് ആണ് എനിക്ക് ഇഷ്ടമല്ല "അവന്‍ വിഷന്നനായി മൊഴിഞ്ഞു അവന്‍റെ ദുഃഖത്തില്‍ ബാക്കിയുള്ളവരും പങ്കുചേര്‍ന്നു ...കാറില്‍ കുപ്പി ബാക്കി ഉണ്ടല്ലോ അത് എടുത്തു അടിക്കെടെയ്‌ എന്ന് ഞാന്‍ പറഞ്ഞു ..ശെരി എന്ന് പറഞ്ഞു അവനും സഫീറും പോയി ..ആനി പതുക്കെ എന്‍റെ അടുത്ത് വന്നിട്ട് ചോദിച്ചു "അളിയാ ടി എം കാര്‍ഡ് ഒന്നു തരണേ "...
ഞാന്‍:"എന്തിനാ??"
ആനി :"ഡാ ഇവിടെ എസ് ബി യുടെ ടി എം മാത്രമെ ഉള്ളു ...അളിയന്‍റെ ഫ്രെണ്ട്സിനു മിലിട്ടറി ഐറ്റം കിട്ടുന്ന സ്ഥലം അറിയാമെന്ന് അതും ഒരു കുപ്പി എടുക്കാമെന്ന് ഒരു മോഹം "
അളിയനും കൂട്ടുകാരും എന്‍റെ പ്രതികരണം അറിയാന്‍ മുഖത്തേക്ക് നോക്കി നില്ക്കുകയാണ് ..മനസ്സില്‍ പല്ലിറുമ്മി കൊണ്ടു മുഖത്ത് ഒരു ചിരി ഫിറ്റ് ചെയ്തു ഞാന്‍ കാര്‍ഡ് എടുത്തു കൊടുത്തു ...അവനും അളിയന്‍റെ ഏതോ കൂട്ടുകാരനും അപ്രത്യക്ഷരായി ..

.അളിയന്‍ എന്നെ കുടിയന്മാരുടെ നടുവിലേക്ക് കൂട്ടികൊണ്ട് പോയി "ഇന്നു ഏതായാലും കാര്‍ ഓടിക്കണ്ടല്ലോ,2 എണ്ണം അടിക്കു മാഷേ " എന്ന് എല്ലാരും നിര്‍ബന്ധിച്ചു ...എനിക്ക് സ്കോച്ച്,ബ്രാണ്ടി ,റം എന്നിങ്ങനെ വേര്‍തിരിവ് ഇല്ലാത്തതു കൊണ്ടു ഞാന്‍ സമ്മതിച്ചു ...ഒരെണ്ണം അടിച്ച് രണ്ടെണ്ണം അടിച്ച് ഇതുവരെ കാറില്‍ കുപ്പി എടുക്കാന്‍ പോയവന്മാരെ കണ്ടില്ല ...കുറച്ചു കഴിഞ്ഞപ്പോ അവര്‍ എത്തി ...."ഇത്രേം നേരം എവിടെ ആയിരുന്നെടെയ്" ഞാന്‍ ചോദിച്ചു ..." അത് അളിയാ ശരത്ത് കാറില്‍ വാള് വെച്ചു ,കുപ്പി എടുക്കാന്‍ കുനിഞ്ഞ വഴിക്ക് "സഫീര്‍ എന്‍റെ ചെവിയില്‍ മന്ത്രിച്ചു ...ഞാന്‍ വിഷണ്ണനായി വിമൂകനായി നിന്നു പോയി ..മറ്റവന്‍ ഒരു കസേരയില്‍ ഇരിപ്പുണ്ട് തല പൊക്കാന്‍ പോലും വയ്യ ...അനിയുടെ അളിയന്‍ ഇതു കേട്ടു ഒരു പെഗ് ഒഴിച്ച് എന്‍റെ കയ്യില്‍ തന്നുകൊണ്ട് "മാഷേ നമുക്ക് നാളെ എല്ലാം കഴുവി വൃത്തിയാക്കാം എന്ന് പറഞ്ഞു എന്നെ ആശ്വസിപ്പിച്ചു ..ഞാന്‍ ഒറ്റയടിക്ക് അത് കുടിച്ചു പട പടാന്ന് 2 എണ്ണം കൂടി ചെലുത്തി ..അപ്പൊ എന്‍റെ മനസ്സു ഒന്നു ശാന്തമായി ..പക്ഷെ ശരീരം കിടന്നു ആടുകയാണ് പിന്നെ ഞാന്‍ അവിടെ കൂടെയൊക്കെ ഒഴുകി നടന്നു എത്രയെണ്ണം അടിച്ച് എന്നൊന്നും ഓര്‍മയില്ല ..എല്ലാരുടെയും അടുത്ത് പോയി കമ്പനിക്ക് ഓരോന്ന് വീതം അടിച്ച് എന്നൊക്കെ പിന്നെ അറിഞ്ഞു ...ചുറ്റിനും പലരും വാള് വെക്കുന്നുണ്ട് ആരൊക്കെയോ അതൊക്കെ കഴുകി വൃത്തിയാക്കുന്നു ..ഇതിനിടയില്‍ എപ്പോഴോ ആനി തിരിച്ചു വന്നു കയ്യില്‍ കുറെ കുപ്പികളും ഫുഡും ഒക്കെ ഉണ്ട് ....ഞാന്‍ അതില്‍ നിന്നും കുടിച്ചു ഇങ്ങനെ കറങ്ങി നടക്കുമ്പോള്‍ എന്തിലോ ഒന്നില്‍ ചവുട്ടി ...നോക്കുമ്പോ അഷ്റഫ് ആണ് അവന്‍ തറയില്‍ കിടക്കുന്നു ..ഞാന്‍ അവനെ പൊക്കി ഒരു കസേരയില്‍ വച്ചു കസേരയും അവനും കൂടി മറിഞ്ഞു താഴെ പോയി ...ഞാന്‍ പതുക്കെ റൂട്ട് മാറ്റി നടന്നു ..പിന്നെ എപ്പോഴോ ബോധം പൂര്‍ണമായി പോയി ...രാവിലെ സഫീര്‍ വന്നു വിളിച്ചു "പാലുകാച്ചിനു പോകണ്ടേ " എനിക്ക് തലപൊക്കാന്‍ പോലും പറ്റുന്നില്ല ...നിങ്ങള്‍ പോയിട്ട് വാ ഞാന്‍ ഇവിടെ കിടക്കാം എന്ന് പറഞ്ഞു ഞാന്‍ വീണ്ടും കിടന്നു ..ഇടയ്ക്കൊന്നു നോക്കിയപ്പോ ബാക്കിയുള്ളവന്മാര്‍ ഒക്കെ അടുത്ത് കിടപ്പുണ്ട് ...ആരും പോയിട്ടില്ലെന്ന് മനസ്സിലായി ...ഏകദേശം ഉച്ച ആയപ്പോ അനിയുടെ അളിയന്‍ വന്നു എല്ലാരേയും കുത്തിപൊക്കി ...എനിക്കപ്പോഴും നല്ല ഹാങ്ങ്‌ ഓവര്‍ ....2 എണ്ണം അടിച്ചാല്‍ മാറും എന്ന അളിയന്‍റെ നിര്‍ദേശം മാനിച്ചു ഞാന്‍ ഒരെണ്ണം ഒഴിച്ചു ..പല്ലു പോലും തേച്ചിട്ടില്ല നേരെ എടുത്തു കുടിക്കാന്‍ ആഞ്ഞതും വാള് വരുന്നെന്നു തോന്നി ഞാന്‍ ബാത്ത് റൂമിലേക്ക്‌ ഓടി ...പിന്നെ അകത്തൊരു യുദ്ധം ആയിരുന്നു ...യുദ്ധം കഴിഞ്ഞു ഞാന്‍ പുറത്തിറങ്ങി ...നേരെ നില്ക്കാന്‍ വയ്യ ....അളിയന്‍ ഉണ്ണാന്‍ വിളിക്കുന്നു ..ബാക്കി കൂട്ടുകാരെല്ലാം കുളിച്ചു റെഡി ആയി നില്‍പ്പുണ്ട്‌ .....ഞാന്‍ കുളിച്ചിട്ടു വരാമെന്ന് പറഞ്ഞു ...അവര്‍ ഒക്കെ പോയി ...ഞാന്‍ വീണ്ടും ചെന്നു ബെടിലേക്ക് വീണു ...കുറച്ചു കഴിഞ്ഞപ്പോ ദേഹത്ത് വെള്ളം വീഴുന്നത് പോലെ തോന്നി ...പരിവാരങ്ങള്‍ എല്ലാം തിരിച്ചു എത്തിയിട്ടുണ്ട് അടുത്ത സെറ്റ് കുപ്പികളും കൊണ്ടാണ് വരവ് ...എന്നെ എല്ലാരും കൂടി പൊക്കിയെടുത്തു കൊണ്ടു പോയി ഷവര്‍ തുറന്നു താഴെ നിര്‍ത്തി ...5 മിനിട്ട് വെള്ളം തലയില്‍ വീണപ്പോ കുറച്ചു ബോധം വന്നു ....പക്ഷെ വല്ലാത്ത തല വേദന ...അളിയന്‍ ഒരു പെഗ്ഗുമായി എത്തി ...ഞാന്‍ മൂക്ക് പൊത്തി അത് കുടിച്ചു ...ഒരെണ്ണം കൂടി കുടിച്ചു ...ഒരു സിഗരറ്റ് എടുത്തു കത്തിച്ചു ഇങ്ങനെ ഇരുന്നു ...എനിക്കുള്ള ഫുഡ് അവര്‍ കൊണ്ടു വന്നിട്ടുണ്ട് ഞാന്‍ പോയി കുളിച്ചു ബാക്കി പരിപാടികള്‍ ഒക്കെ കഴിഞ്ഞു വന്നു ...വാച്ചില്‍ നോക്കിയപ്പോ സമയം 3:30 ....അവിടെ വെള്ളമടി പൊടി പോടിക്കുകയാണ് ...എന്നെ കണ്ടപ്പോ എല്ലാര്ക്കും ഒരു ചിരി ...അവര്‍ എന്‍റെ ഇന്നലത്തെ പെര്‍ഫോര്‍മന്‍സ് പറഞ്ഞു ചിരിക്കുകയാണ്...ഞാന്‍ കുറച്ചു ഫുഡ് എടുത്തു കഴിച്ചു ....ഒന്നും കഴിക്കാന്‍ തോന്നുന്നില്ല ...അനി എന്റെയടുത്തു വന്നു ടി എം കാര്‍ഡ് ഏല്‍പ്പിച്ചു ..."അളിയാ ഒരു 2000 രൂപ എടുത്തിട്ടുണ്ട് ..വീടെത്തിയിട്ടു തരാം ..ഇന്നു കുപ്പി വാങ്ങിച്ചു ഇന്നലെയും വാങ്ങിച്ചു ഫുഡ് വാങ്ങിച്ചു " എന്ന് പറഞ്ഞു ...ഞാന്‍ മൂളി ...എന്തായാലും നനഞ്ഞു ഇനി കുളിച്ചു കേറാം എന്ന രീതിയിലായി ഞാന്‍ ...കുടിയന്മാര്‍ എന്നെ കമ്പനി കൂടാന്‍ ക്ഷണിക്കുകയാണ് ...ഞാന്‍ അവരുടെ കൂടെ പോയി 2 എണ്ണം അടിച്ച് ...ശരത്തിന്റെ വാള് കഴുകി വൃത്തിയാക്കിയിട്ടുന്ടെന്നു അവിടുന്ന് ന്യൂസ് കിട്ടി ..."ആശ്വാസം" ഞാന്‍ മനസ്സിലോര്‍ത്തു ...ശരത്ത് മുഖം കുനിച്ചിരിക്കുകയാണ് ...അവിടുത്തെ പരിപാടി ഒക്കെ കഴിഞ്ഞു ഒരു 7 മണിയോടെ ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി ...ആരും ഒരക്ഷരം മിണ്ടുന്നില്ല ....ഒരു 2 മിനിട്ട് കഴിഞ്ഞപ്പോ ശരത്തിന്‍റെ ചോദ്യം "അളിയാ നമ്മള്‍ എന്തായാലും ഇറങ്ങി കോവളം ഒന്നു കണ്ടിട്ട് വന്നാലോ ?"..ഞാന്‍ കാര്‍ നിര്‍ത്തി തിരിഞ്ഞിരുന്നു അവനെ നല്ല കിടു കിടുക്കന്‍ തെറിയഭിഷേകം നടത്തി ...മനസ്സിന് നല്ല ആശ്വാസം ..ഞാന്‍ വണ്ടി വിട്ടു ...

ഇതു ഇപ്പൊ ബ്ലോഗ് ചെയ്യാനും ഓര്‍ക്കാനും ഒരു കാര്യം ഉണ്ട് കഴിഞ്ഞ ദിവസം ശരത്തിനെ ഞാന്‍ കണ്ടിരുന്നു ..കണ്ടയുടനെ അവന്‍ ചോദിക്കുകയാണ് "അളിയാ നമ്മള്‍ 5 പേരും സകുടുംബം ഒരു ട്രിപ്പ്‌ പ്ലാന്‍ ചെയ്താലോ??" എന്ന് ..."എന്‍റെ പൊന്നളിയ ആളെ വിട് "എന്നും പറഞ്ഞു ഞാന്‍ ഓടി രക്ഷപെട്ടു :)....അനി അന്ന് വാങ്ങിയ 2000 രൂപ വെള്ളത്തില്‍ വരച്ച വര പോലെ ആയി....കോഴികൊടെക്ക് എന്നും പറഞ്ഞു കോവളത്തിന്‌ പുറപെട്ട ഞാന്‍ കരുനാഗപള്ളിയില്‍ ഹാങ്ങ്‌ ആയി :)...ഇനി ഒരു യാത്രയും കൂടി താങ്ങാന്‍ വയ്യേ :)

Monday, November 10, 2008

മഴ പെയ്യുമ്പോള്‍.........

മഴ ഇടിച്ചു കുത്തി പെയ്യുകയാണ് .....എന്റെ മുറിയിലെ തുറന്നിട്ട ജനാലയിലൂടെ ഞാന്‍ ഇങ്ങനെ ആ മാസ്മരിക സൌന്ദര്യം ആസ്വദിച്ചു കൊണ്ടിരുന്നു...ഒറ്റയ്ക്കിരുന്നു മഴ കാണാന്‍ കുട്ടിക്കാലത്തെ എനിക്ക് വലിയ ഇഷ്ടമാണ്....കുറച്ചു നേരം മഴ കണ്ടിരുന്നാല്‍ ഞാന്‍ ഒരു സാഹിത്യകാരനും മഴ എന്റെ ഭാവനയുമായി മാറും..ഞങ്ങളൊരുമിച്ചു മനോഹരങ്ങളായ സ്വപ്നങ്ങളുടെ നൂലുകള്‍ നൂല്‍ക്കും, ആ നൂലുകള്‍ മേഘപാളികളില്‍ കെട്ടിയിട്ടു ഇങ്ങനെ പറന്നു നടക്കും......

ഞാന്‍ ഒരു കസേര ജന്നലിനോട് ചേര്‍ത്ത് ഇട്ടുകൊണ്ട്‌ പുറത്തെ സന്ധ്യയിലെക്കും മഴയിലേക്കും നോക്കി ഇരുന്നു ...പുതുമണ്ണിന്റെ ഗന്ധം മൂക്കിലേക്ക് അടിച്ച് കയറി ...മഴ തുള്ളികള്‍ ജന്നല്‍ പടിയില്‍ തട്ടി കുറേശ്ശെ എന്റെ മുഖത്തേയ്ക്ക് തെറിക്കുകയാണ്...നല്ല തണുപ്പ്...ഒരു സിഗരെട്ട് എടുത്തു ഞാന്‍ തീകൊളുത്തി ..എന്നിട്ട് ജന്നല്‍ പാളിയിലൂടെ പുറത്തേക്ക് ഊതിവിട്ടു ...പുക മഴ മനഞ്ഞു അപ്രത്യക്ഷമാകുന്നതും നോക്കി കാലി മനസ്സുമായി ഞാന്‍ ഇരുന്നു ...കുറച്ചു നേരം ആ വിനോദം തുടര്‍ന്നു...മുറ്റത്തൂടെ മഴവെള്ളം ഇങ്ങനെ ആലസ്യത്തോടെ ഒഴുകിപോകുന്നത്‌ എനിക്ക് കാണാം ..മഴയുടെ തണുപ്പും കൂടെയുള്ള സുഖകരമായ കാറ്റും ആസ്വദിച്ചു ഇങ്ങനെ ഇരുന്നപ്പോ ഫാനിന്റെ കാറ്റ് എനിക്ക് വളരെ അസഹ്യമായി തോന്നി ...ഞാന്‍ എണീറ്റ്‌ പോയി ഫാന്‍ നിര്‍ത്തി...വീട്ടില്‍ ആരുമില്ലായിരുന്നത് കൊണ്ടു ഏകാന്തതയുടെ തടവില്‍ ആയിരുന്നു ഞാന്‍ അത്രെയും നേരം ...വീണ്ടും ഒരു സിഗരട്ട് കൂടി കൊളുത്തി ..മഴയ്ക്ക്‌ ശക്തി കൂടി ...കൂട്ടിനു മിന്നലും ചെറിയ ഇടിയും ...എത്ര പെട്ടെന്നാണ് മഴയുടെ ഭാവം മാറിയതെന്ന് ഞാന്‍ ഓര്‍ത്തു ..ഇതുവരെ ഒരു പ്രണയാതുരയായ കാമുകിയുടെ ഭാവം ആയിരുന്നു അവള്ക്ക് ....ഇപ്പൊ ഇതാ ഒരു രോഷാകുലമായ പരിവേഷം കൈവന്നിരിക്കുന്നു ...പക്ഷെ ആ വന്യതയ്ക്കും ഒരു നിഗൂഡമായ വശ്യ സൌന്ദര്യം ഉണ്ടെന്നു ഞാന്‍ തിരിച്ചറിഞ്ഞു ....മഴവെള്ളം അതിന്‍റെ ആലസ്യം വെടിഞ്ഞു മുറ്റത്തൂടെ കുത്തിയൊഴുകാന്‍ തുടങ്ങി ..ആ വെള്ളപ്പാച്ചിലില്‍ എന്‍റെ മനസ്സും കുട്ടിക്കാലത്തിന്റെ ഓര്‍മ്മകളിലേയ്ക്ക് ഒഴുകി പോകുന്നത് ഞാന്‍ നോക്കി നിന്നു ...മഴപെയ്തു മുറ്റത്തും തൊടിയിലും ഒക്കെ വെള്ളം കെട്ടുമ്പോള്‍ കടലാസ് തോണി ഉണ്ടാക്കി കളിച്ചതും ..തൊട്ടടുത്ത കനാലില്‍ വെള്ളം നിറയുമ്പോ വീട്ടുകാരറിയാതെ ചാടി തിമിര്‍ക്കാന്‍ പോയതും ,മഴയത്ത് മൂടിപുതച്ചു സുഖിച്ചു കിടന്നുറങ്ങിയതും , ഇതുപോലൊരു മഴക്കാലത്ത് സ്കൂളിന്റെ ഇരുണ്ട വരാന്തയില്‍ വച്ചു ആദ്യ ചുംബനത്തിന്റെ ലഹരി നുകര്‍ന്നതുമൊക്കെ മനസ്സിലൂടെ സിനിമ റീല്‍ പോലെ ഓടിപ്പോയി ....പക്ഷെ അന്നത്തെ മഴ ആസ്വാദനവും ഇന്നത്തെതും തമ്മില്‍ പ്രകടമായ ഒരു വത്യാസമുണ്ടെന്നു എനിക്ക് തോന്നി ...അന്നൊക്കെ ഞാന്‍ മഴയെ അറിഞ്ഞത് ,ആസ്വദിച്ചത് ഇതുപോലെ ജനലഴികളുടെ ബന്ധനത്തില്‍ ഇരുന്നായിരുന്നില്ല...മഴയിലേക്ക്‌ ആവേശത്തോടെ എടുത്തു ചാടി കൊണ്ടായിരുന്നു ...ഇന്നു മഴ കണ്ടപ്പോള്‍ അതുപോലെ ഒന്നു മഴയിലേക്ക്‌ ഇറങ്ങി ചെല്ലാന്‍ ഞാന്‍ ആഗ്രഹിച്ചു ..പക്ഷെ ഒരു മടി ...പനി പിടിച്ചാലോ, ഓഫീസ് കാര്യങ്ങള്‍ ആകെ താരുമാര്‍ ആകും ,വീട്ടുകാര്‍ക്കും പനി പകരും എന്നൊക്കെയുള്ള മനസ്സിന്റെ ആശങ്കകള്‍ക്ക് മുന്നില്‍ എന്‍റെ ആഗ്രഹം മുട്ടു മടക്കി ..എന്‍റെ ചിന്തകളെ മുറിച്ചു കൊണ്ടു ഡോര്‍ ബെല്‍ മുഴങ്ങി ..വീട്ടുകാര്‍ തിരിച്ചു വന്നിരിക്കുന്നു ..മഴയുടെ സംഗീതം ആസ്വദിച്ചിരുന്നത്‌ കൊണ്ടു കാറിന്റെ ഒച്ച ഞാന്‍ കേട്ടിരുന്നില്ല ...ഓര്‍മ്മകളെല്ലാം മനസ്സിന്റെ ഉള്ളറയില്‍ തിരിച്ചു വച്ചു എന്‍റെ അജ്ഞാത കാമുകിക്ക് നേരെ ജന്നല്‍ കൊട്ടിയടച്ചുകൊണ്ട് ഞാന്‍ ഡോര്‍ തുറക്കാന്‍ വേണ്ടി നടന്നു ...മഴ അപ്പോഴും പെയ്തുകൊണ്ടെയിരുന്നു ....എന്‍റെ മനസ്സും .

Friday, October 31, 2008

ഗൃഹാതുരതയുടെ ഇടനാഴിയില്‍

കുട്ടിക്കാലം എന്നും ഒരാള്‍ക്ക്‌ പ്രിയപ്പെട്ടതാണ് ..ബന്ധങ്ങളും, ബന്ധനങ്ങളും, കെട്ടുപാടുകളുമില്ലാതെ പൂമ്പാറ്റകളെ പോലെ പാറിപറന്നു നടന്നിരുന്ന ആ കാലം ..ആ കാലം പകര്‍ന്നു തന്ന ഉപ്പിലിട്ട മാങ്ങയുടെയും, മധുരനെല്ലിക്കയുടെയും,ചാമ്പയ്ക്കയുടെയും രുചി ഇന്നും നാവില്‍ വെള്ളമൂറിക്കുന്നതാണ് ..ഇന്നത്തെ കുട്ടികള്‍ക്ക് ഇതൊക്കെ ആസ്വദിക്കാനുള്ള ഭാഗ്യം ഉണ്ടാകുന്നില്ല എന്നത് ദൌര്‍ഭാഗ്യകരമായ വസ്തുത ആണ് ..കണ്ണില്‍കണ്ട മാവിലും നെല്ലിക്ക മരത്തിലും വലിഞ്ഞു കേറിയും കല്ലെറിഞ്ഞും മാങ്ങയും നെല്ലിക്കയും ഒക്കെ തിന്നും കിണറ്റിലെ വെള്ളം കുടിച്ചുമൊക്കെ മദിച്ചു നടന്നിരുന്നപ്പോള്‍ അനുഭവപെട്ടിരുന്ന സംതൃപ്തിയും സ്വാതന്ത്ര്യവുമൊന്നും ഇന്നില്ലല്ലോ ..അതൊക്കെ ഓര്‍ക്കുമ്പോ കുട്ടിക്കാലം എത്ര ധന്യമായിരുന്നെന്നു തോന്നാറുണ്ട് ..കയ്യില്‍ കുടയുന്ടെന്കിലും പോകാന്‍ ബസ്സ് ഉണ്ടെന്‍കിലും കുട ബാഗില്‍ തന്നെ വച്ചു ബസില്‍ പോകാതെ കൂട്ടുകാരുടെ കൂടെ മഴയും നനഞ്ഞു ഓടിയിരുന്നതും, ഓണപരീക്ഷയും ക്രിസ്തുമസ് പരീക്ഷയും മധ്യവേനല്‍ പരീക്ഷയുമൊക്കെ കഴിഞ്ഞ് സഹപാഠികളുടെ വെള്ള ഷര്‍ട്ട്‌ മുഴുവന്‍ നീല,കറുപ്പ് മഷികള്‍ കുടഞ്ഞു യുദ്ധം ചെയ്ത് ആവേശത്തോടെ ഓടി വീട്ടില്‍ വന്നു ബാഗ് വലിച്ചെറിഞ്ഞു കളിക്കാനുമൊക്കെ ഓടിയിരുന്ന നാളുകള്‍ ആയിരുന്നു ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ എന്‍ജോയ് ചെയ്ത ടൈം എന്നാണ് എനിക്ക് തോന്നുന്നത് ...അതിന് ശേഷം എത്രയോ നാടുകള്‍ കണ്ടു ,എത്രയെത്ര അമ്യുസ്മെന്‍റ് പാര്‍ക്കുകള്‍ സന്ദര്‍ശിച്ചു പക്ഷെ ആ പഴയ കാലത്തിന്റെ ആനന്ദം പകരാന്‍ ഇവയ്ക്കൊന്നും ആയില്ല ..ഒരുതരം യാന്ത്രികമായ ആസ്വാദനം ആയിരുന്നു ഇവിടെയൊക്കെ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്, കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടി നമ്മള്‍ അഭിനയിച്ചു ഫലിപ്പിക്കുന്ന സന്തോഷം ..ഇനിയൊരിക്കലും തിരിച്ചു കിട്ടില്ല എന്ന് അറിഞ്ഞുകൊണ്ടും മനസ്സിലെവിടെയോ ഒരു ദുര്‍മോഹം ഇടയ്ക്കിടയ്ക്ക് തല പൊക്കാറുണ്ട്"തിരിച്ചു പോകാന്‍ കഴിഞ്ഞെങ്കില്‍ ആ മനോഹരമായ കാലത്തിലേക്ക് ...മാംബഴത്തിന്റെയും,നെല്ലിക്കയുടെയും,ചാമ്പക്കയുടെയും രുചികളുടെ മടിത്തട്ടിലേക്ക് "

"വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം"

Wednesday, October 29, 2008

രതിയുടെ സാമീപ്യം ,ജീവിതത്തിലൂടെ

ഓരോ പ്രായത്തിലും കാലഘട്ടങ്ങളിലും മനുഷ്യര്‍ക്ക്‌ ഓരോ തല്പര്യങ്ങളുണ്ടാവും,അഭിരുചികള്‍ ഉണ്ടാവും ,അപ്പപ്പോള്‍ അടുത്ത് നില്‍ക്കുന്നവരോട് പ്രത്യേക സ്നേഹവും ഉണ്ടാവും ..ഇതെല്ലം അപേക്ഷികമെന്നു അറിഞ്ഞു കൊണ്ടു തന്നെ ജീവിതം എന്ന മലവെള്ളം മുന്നോട്ടുള്ള പ്രയാണം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു .ജീവിതത്തിന്റെ നല്ല കാലത്തിന്റെ നേര്‍പകുതി കഴിഞ്ഞ ആളെന്ന നിലയ്ക്ക് കഴിഞ്ഞ കാലങ്ങളില്‍ ഭൂരിഭാഗത്തിലും മാറാത്ത അഭിരുചിയായി മനസ്സിന്റെ പൂമുഖത്ത് തങ്ങി നിന്ന/ഇപ്പോഴും നില്‍ക്കുന്ന താല്പര്യമാണ് എനിക്ക് രതി .കുട്ടിക്കാലത്ത് കളിക്കൂട്ടുകാരികലോടോത്തു അച്ഛനും അമ്മയും കളിച്ചിരുന്നതിന്റെ പിന്നിലും രതിയുടെ അദൃശ്യമായ പ്രേരണ ഉണ്ടായിരുന്നുവെന്നു കുറച്ചു മുതിര്‍ന്നപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞതാണ് . മീശ കിളുര്‍ത്തു തുടങ്ങിയ കൗമാരത്തില്‍ സുന്ദരികളായ പെണ്‍കുട്ടികളോട് തോന്നിയിരുന്ന പ്രണയത്തിലും മനോഹര വികാരം നല്ലപോലെ കലര്‍ന്നിരുന്നു .ഒരുമിച്ചു കളിച്ചു തിമിര്‍ക്കുമ്പോള്‍ ദേഹത്ത് പെണ്‍കുട്ടികളുടെ സ്പര്‍ശനമെല്‍ക്കുമ്പോള്‍ ഒരു വിദ്യുത് തരംഗം ശരീരത്തിലൂടെ പാഞ്ഞു തുടങ്ങിയ കാലത്താണ് സെക്സിനെ കുറിച്ചു ഞാന്‍ മനസ്സിലാക്കി തുടങ്ങുന്നത് .അതുവരെ എനിക്ക് അത് അദൃശ്യമായ വളരെ സുഖകരമായ തിരിച്ചറിയാനാകാത്ത ഒരു വികാരമായിരുന്നു .കുട്ടിക്കാലത്ത് എന്‍റെ ഇഷ്ട ദൈവം കൃഷ്ണന്‍ ആയിരുന്നതിന്റെ പിന്നില്‍ ഗോപികമാരുമോത്തുള്ള അദേഹത്തിന്റെ കുസൃതികളും ഒരു പങ്കു വഹിചിരുന്നില്ലേ എന്ന് ഇപ്പൊ സംശയം തോന്നാറുണ്ട് ...
എട്ടാംക്ലാസ്സിന്റെ മധ്യ വേനലവധി സമയത്താണ് ഞാന്‍ ആദ്യമായി ഒരു നഗ്ന ചിത്രം കാണുന്നത് ..കൂട്ടുകാരന്‍ ഉണ്ണി അവന്റെ ഏട്ടന്റെ അലമാരയില്‍ നിന്നും അടിച്ച് മാറ്റി കൊണ്ടു വന്ന ഒരു കൊച്ചു പുസ്തകത്തില്‍ വളരെ സുന്ദരിയായ ഒരു മദാമ്മയുടെ ബഹുവര്‍ണ ചിത്രം .കാലമൊരുപാട് കഴിഞ്ഞെന്കിലും ചിത്രം ഇന്നും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല . സുന്ദര വദനവും വടിവൊത്ത അന്ഗോപാങ്ങങ്ങളുംഎന്റെ മനസ്സിലും ശരീരത്തിലും കുളിര് കോരിയിട്ടു .എന്നാല്‍ അത്തരം ചിത്രങ്ങളുടെയും പുസ്തകങ്ങളുടെയും ഉപയോഗം എന്താണെന്നു അപ്പോള്‍ എനിക്ക് മനസ്സിലായില്ല .എന്റെ സെക്സ് ഗുരുവായിരുന്ന ഉണ്ണിയോട് ചോദിച്ചു അപ്പോള്‍ അവന്റെ മറുപടി ഇങ്ങനെ ആയിരുന്നു "അയ്യേ ഇതുപോലും അറിയില്ലേ നിനക്ക്? ഇതു കയ്യില്‍ പിടിച്ചു വെള്ളം കളയാന്‍ വേണ്ടി ഉള്ളതാണ്"
കയ്യില്‍പിടിത്തവും വെള്ളം കളയലും?? എനിക്ക് ഒന്നും മനസ്സിലായില്ല ..ഞാന്‍ വീണ്ടും ചോദിച്ചു " എന്ന് വച്ചാല്‍ എന്താടാ" ഉണ്ണി എന്നെ പുച്ഛം കലര്‍ന്ന ഒരു നോട്ടം നോക്കി എന്നിട്ട് ഒരു പരിഹാസ ചിരി ചിരിച്ചു ..ഒന്നും മനസ്സിലാകാതെ ഞാന്‍ ആകെ അന്തം വിട്ടു നില്ക്കുകയാണ് .അപ്പോള്‍ അവന്‍ ഒരു അദ്ധ്യാപകന്റെ ആധികാരികതയോടെ എനിക്ക് പറഞ്ഞു തന്നു "എടാ മണ്ണുണ്ണി നീ സാധനം കയ്യില്‍ പിടിച്ചു മുന്നോട്ടും പിന്നോട്ടും ചാലിപ്പിക്കുമ്പോ വെള്ളം വരും ,അന്നേരം ഒരു പ്രത്യേകം സുഖമാണ് ..നീ വീട്ടില്‍ പോയി ചെയ്തു നോക്ക് . പടം നോക്കി ചെയ്താല്‍ നല്ല രസമാണ് അല്ലെങ്കില്‍ പുസ്തകത്തിലെ കഥകള്‍ വായിച്ചു ചെയ്യ്"......
"ശരി രാജാവേ" എന്ന് അവനെ കാലിയാക്കി പറഞ്ഞു കൊണ്ടു അന്ന് രാത്രി ഞാന്‍ സംഗതി നടത്തി .. പുസ്തകത്തിനും ഉപദേശത്തിനും ഞാന്‍ അവനോടു ഇന്നും കടപെട്ടിരിക്കുന്നു എന്ന് അവന്‍ കഴിഞ്ഞ പ്രാവശ്യം ലീവിന് വന്നപ്പോളും ഞാന്‍ പറഞ്ഞു ..ഇപ്പൊ അതൊക്കെ ഞങ്ങള്ക്ക് ഓര്‍ത്ത് ചിരിക്കാന്‍ ഉള്ള വകയാണ് ...

സെക്സ് അതിന്റെ ശെരിയായ രൂപത്തില്‍ എന്നെ സ്പര്‍ശിച്ചത്‌ ഞാന്‍ പ്രീ ഡിഗ്രി ക്ക് പഠിക്കുമ്പോഴാണ് ..ഞങ്ങളുടെ വീട്ടിലെ ജോലിക്കാരിയുടെ രൂപത്തില്‍ ..ഇനി അതും ഇവിടെ വിശദീകരിച്ചു ഇതൊരു കൊച്ചു പുസ്തക പോസ്റ്റ് ആക്കാന്‍ എന്തോ ഒരു മടി :).....കാലം വീണ്ടും കടന്നു പോയി ...സഹാപാഠികളായ കാമുകിമാരുടെയും ,അയല്‍വക്കത്തുള്ള ചേച്ചിയുടെയും ജോലിയായപ്പോള്‍ സഹപ്രവര്‍ത്തകരുടെയും ഒടുവില്‍ ഭാര്യയുടെയും രൂപത്തില്‍ രതി എന്നെ സ്പര്‍ശിച്ചു കൊണ്ടേയിരുന്നു ..ഇപ്പോഴും സ്പര്‍ശിച്ചു കൊണ്ടിരിക്കുന്നു ..അവസാനം വരെ അങ്ങനെ തുടരട്ടെ എന്ന് ഞാന്‍ ആശിക്കുന്നു ..."എങ്കിലും ഉണ്ണി നിന്റെ മദാമ്മ ചിത്രവും കൊച്ചു പുസ്തകവും ഉപദേശവും "ഹൊ ഭയങ്കരം :)

Monday, September 15, 2008

നേര്‍കാഴ്ചയുടെ ഓണം


ഓണം എന്നും മലയാളിയുടെ ആവേശം ആയിരുന്നു ,കഴിഞ്ഞ നാളുകളുടെ ഓര്‍മ്മപുതുക്കല്‍ അയിരുന്നു,പിന്നിട്ട ബാല്യത്തിലേക്ക് മനസ്സു കൊണ്ടൊരു തിരിച്ചു പോക്ക് അയിരുന്നു, കാലത്തിന്റെ കുത്തൊഴുക്കില്‍ നശിക്കാതിരിക്കാന്‍ മനസ്സിന്റെ കോണിലെ ഓര്‍മകളുടെ പവിഴപുറ്റില്‍ അഴകെഴുന്നൊരു പവിഴമായി അവന്‍ ഓണത്തിനെ കാത്തുസൂക്ഷിച്ചിരുന്നു.നോസ്ടല്ഗിക് ആയതും നൊമ്പരം ഉണര്‍ത്തുന്നതും പുഞ്ചിരിപ്പിക്കുന്നതുമായ ഒരു പിടി ഓര്‍മ്മകള്‍ പൊടി തട്ടി പുറത്തെടുക്കുന്ന സൌഹൃദത്തിന്റെയും ബന്ധുത്വതിന്റെയും ഒത്തുചെരലുകളും,പൂക്കളങ്ങളും ,ഓണപാട്ടുകളും,ഓണക്കളികളും,ഓണസദ്യയും,ഓണപുടവയും,തുമ്പപൂക്കളും,മാവേലിയുമെല്ലാം അവന്റെ മനസ്സിന്റെ ഉള്ളറകളില്‍ ഭദ്രമായിരുന്നു.അവ വന്നണയാന്‍ അവന്‍ ആകാംഷയോടെ കാത്തിരുന്നിരുന്നു.എന്നാല്‍ ഓണം എന്ന മലയാളിയുടെ ദേശിയോത്സവത്തിനു ഇന്നു നിറം മങ്ങിയ, ശാലീനത നഷ്ടപെട്ട ,കൃത്രിമത്വം നിറഞ്ഞ ഭാവം ആണ് . ഓണക്കളികളും ഓണപാട്ടുകളും ഒക്കെ ഇന്നു എവിടെയോ പോയി മറഞ്ഞിരിക്കുന്നു. ഓണസദ്യയും ഒത്തുചെരലുകളും ഒക്കെ ഒരു പ്രഹസനമായി മാറിയിരിക്കുന്നു. ഒത്തുചെരലുകള്‍ക്ക് മുന്‍പുണ്ടായിരുന്ന ഊഷ്മളതയും സത്യസന്ധതയും കൈമോശം വന്നിരിക്കുന്നു .എല്ലാവരും എന്തിനോ വേണ്ടിയുള്ള നെട്ടോട്ടത്തില്‍ ആണ് .ഓണം എന്നാല്‍ വിഡ്ഢിപെട്ടിക്ക് മുന്നില്‍ ചടഞ്ഞിരുന്നു മുപ്പത്തിമുക്കോടി മലയാളം ചാനലുകളില്‍ വരുന്ന കോപ്രായങ്ങളും ഓണം സ്പെഷ്യല്‍ സിനിമകളും കാണാനുള്ള അവസരമായി മാറിയിരിക്കുകയാണ് .മാവേലി മഹാരാജാവ് ഇന്നു മിമിക്രികാരുടെ കയ്യിലെ കളിപ്പാവ ആണ്.
"കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം" എന്ന് നമ്മള്‍ പാടി പുകഴ്ത്തിയിരുന്ന ആ മാവേലി നാടു മടങ്ങി വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം .സമത്വസുന്ദരമായ ഒരു മലയാള നാടിനു വേണ്ടി കാത്തിരിക്കാം.മനസ്സിന്റെ കോണില്‍ എവിടെയെങ്കിലും ഒരു തരിയോളം നന്മയെങ്കിലുമുള്ള,ഓണത്തിനെ സ്നേഹിക്കുന്ന എല്ലാ മലയാളികള്‍ക്കും ഞാന്‍ എന്റെ ഈ കന്നി സംരംഭം സമര്‍പ്പിക്കുന്നു.